Posts

ബ്ലൂകൃഷ്ണ ജയന്തി ആശംസകൾ

കൃഷ്ണനും രാമനും ശിവനും കറുമ്പൻമാരായിരുന്നു.. കറുപ്പ് അവർണ്ണമായതിനാൽ അവരുടെ കറുപ്പിനെ നീലയാക്കി സവർണരാക്കി മാറ്റി തങ്ങളോടൊപ്പം നിർത്തുകയായിരുന്നു ഹിന്ദുമതത്തിലെ വരേണ്യവർഗം... വാൽമീകി ജാതിയിൽപ്പെട്ട( തോട്ടിപ്പണിക്കാർ) രത്നാകരൻ ഒരു ഗംഭീര കവിതയെഴുതിയെതിയപ്പോൾ അവനെ മഹർഷിയാക്കി കൂടെ നിർത്തിയ പോലെ... മുക്കുവപ്പെണ്ണിനു കള്ളസന്യാസി(അന്നത്തെ ഒരു ആൾദൈവം) കൊടുത്ത ‘അനുഗ്രഹ’ത്തിൽ പിറന്നവൻ ഒരു യുദ്ധനോവൽ എഴുതി ..സംഗതി കൊള്ളാമെന്ന് കണ്ട് അവനെ വേദവ്യാസനാക്കി കൂടെ കൂട്ടി… കൃഷ്ണനെക്കൊണ്ട് കുളിക്കടവിലെ തുണിയെടുപ്പിച്ചും... കൗരവരെക്കൊണ്ട് പാഞ്ചാലിയുടെ തുണിയഴിപ്പിച്ചും... സീതയെ ജീവനോടെ കുഴിച്ചു മൂടിയും.. സതിയെ പച്ചയ്ക്ക് ചുട്ടും... ഏകലവ്യന്റെ വിരലറുത്തും.... അവർ കഥകൾ മാറ്റിയെഴുതിച്ചു... വരേണ്യതയുടെ കൂടെക്കൂട്ടലുകളും കൂട്ടിക്കൊടുപ്പുകളും കൊള്ളയും കൊലയും കൊള്ളിവയ്പ്പും... നമോകലികാലത്തിലും അനുസ്യൂതം തുടരുന്നു..!! ഭാരതമാതാവേ കീ ചെയ്ൻ... അപ്പൊ പറയാൻ വന്ന കാര്യം മറന്നു.. എല്ലാ വെളുമ്പന്മാർക്കും ‘ബ്ലൂ’കൃഷ്ണ ജയന്തി ആശംസകൾ..

പുതുവൽസരാശംസകൾ

കേരളീയരുടെ പുതുവർഷദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്കും അമലയാളികൾക്കും സമാധാനം ആശംസിക്കുന്നു. ഇന്റ്യയും ചൈനയും തങ്ങളുടേതെന്നവകാശപ്പെടുന്ന ആരുടേതുമല്ലാത്ത ഇടങ്ങൾ നിരപരാധികളുടെ കൂട്ടക്കുരുതിയിലേക്കു നയിക്കാതിരിക്കട്ടെ. ഞാനോ നീയോ എന്ന അമേരിക്കൻ - കൊറിയൻ അഹന്താ മൽസരങ്ങളും മുളയിലേ പട്ടുപോകട്ടെ. കരഞ്ഞു ജനിക്കുന്ന കുട്ടികൾ ചിരിച്ചു മാത്രം വളരട്ടെ.

രാധേയൻ

നിഷേധിക്കപ്പെട്ടതും നൽകപ്പെട്ടതുമായ സിംഹാസങ്ങൾക്കിടയിൽ ജീവിക്കുന്നവനാണ്‌ കർണൻ.. ചിരഞ്ജീവിയാണവൻ... ജനിച്ച ജാതിയല്ല വളത്തിയ  ജാതിയാണ്‌ തന്റെ സ്വത്വമെന്നും ജനിച്ച നാടല്ല വളർത്തിയ നാടാണെന്റെ മാതൃരാജ്യമെന്നും പെറ്റെറിഞ്ഞതല്ലമ്മ  പോറ്റിവളർത്തിയതാണെന്നും ഉറക്കെപ്രഖ്യാപിക്കേണ്ട കാലമാണിത്.... അതിർത്തിരേഖകൾ മാഞ്ഞുപോകേണ്ടത് മനസ്സിൽ നിന്നാണ്‌.. അഭിനവ കർണന്മാർ അതിജീവനത്തിന്റെ കുരുക്ഷേത്രങ്ങളിൽ ജീവിത രഥചക്രം പുതഞ്ഞു നിസ്സഹായരായി പോരാട്ടമവസാനിപ്പിക്കുമ്പോൾ.... അഴുക്കെടുക്കുന്നവൻ അഴുക്കായി മാറ്റപ്പെടുമ്പോൾ.. ഞാൻ രാധേയനാണ്‌ കൗന്തേയനല്ലെന്ന കർണന്റെ വാക്കുകൾ മുദ്രാവക്യമായി മുഴങ്ങിയാൽ അത്ഭുതപ്പെടാനില്ല... നിഷേധകയ്പ്പുനീ കുടിച്ച് മരിച്ചവരും മരിച്ച് ജീവിക്കുന്നവരുമായ എല്ലാ സൂതപുത്രന്മാരും നിന്നെ നമിക്കുന്നു

ഞാനും നിങ്ങളും : ഈ വി രാമസ്വാമി (പുസ്തകവിചാരം)

ശ്രീ. പെരിയാർ ഇ വി രാമസ്വമി നായ്ക്കറുടെ ഞാനും നിങ്ങളും എന്ന ബുക്ക് വായിച്ചു . വളരെ പഴയ പുസ്തകമാണ്‌. പക്ഷേ , വളരെ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ്‌ ഈ വി ആർ പരാമർശിച്ചിരിക്കുന്നത്. ഈ വി ആറിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും മലയാള പരിഭാഷയാണ്‌. പല കാര്യങ്ങളിലും ഒരു പുതിയ ഉൾക്കാഴ്ച്ച പകർന്നു നല്കാൻ ഈ പുസ്തകത്തിനു കഴിഞ്ഞു. നിരീശ്വരവാദിയും സോഷ്യലിസ്റ്റും പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ഈ വി ആർ , ഗാന്ധിയുടേയും , കോൺഗ്രസ്സിന്റേയും ഇരട്ടത്താപ്പു നയങ്ങൾ വളരെ വ്യക്തമായിത്തന്നെ  തുറന്നു കാട്ടുന്നുണ്ട്. വളരെക്കാലം കോൺഗ്രസ്സിന്റെ തമിഴ്നാട് ഘടകം അധ്യക്ഷനായി പ്രവർത്തിച്ചിരുന്ന ഈ വി ആർ , തികച്ചും രാഷ്ട്രീയ കാരണങ്ങളാലാണ്‌ കോൺഗ്രസ്സിൽ നിന്നു രാജി വച്ച് പുറത്തു വന്നത്. ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസ്സിന്റേയും ഗാന്ധിയുടേയും അതിരു കവിഞ്ഞ ബ്രാഹ്മണ വിധേയത്വം , അതാണ്‌ ഈ വി ആറിനെ കോൺഗ്രസ്സിൽ നിന്നകറ്റിയത്.  [കോൺഗ്രസ്സിന്റെ മത നിലപാടിലുള്ള പക്ഷപാതിത്വങ്ങളും ഗാന്ധിയുടെ അവസരവാദ നിലപാടുകളും “സ്വാതന്ത്ര്യ സമരം” എന്ന പുസ്തകത്തിൽ എം എൻ സത്യാർത്ഥി വളരെ വിശദമായി വിവരിച്ചിട്ടുണ്ട് . മുസ്ലീം ലീഗ് രൂപം കൊ

വിട പറഞ്ഞൂ വസന്തം..

എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ എന്നേയ്ക്കുമായസ്തമിച്ചു പോയി... ഇന്നിനി നമ്മിലൊരാള്ളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കാവൽ നിന്നീടണം.. നീയുറങ്ങുക..ഞാനുറങ്ങാതിരിയ്ക്കാം.. ( ശാർ ങ് ങ പ്പക്ഷിക ൾ - ഒ എൻ വി) ------------------------------------- ഞങ്ങൾ ത ൻ ബാല്യകൗമാര യൗവ്വനങ്ങളിൽ അക്ഷരാമൃതം പകർ ന്നവനേ .. ആസന്നമൃതയായ ഭൂമിതൻ മാറിൽ താങ്കൾ സ്വസ്ഥമായുറങ്ങൂ... മണ്ണിനും പെണ്ണിനും കവിതയ്ക്കും കാവലായ് ഞങ്ങൾ ഉറങ്ങാതിരിക്കാം..

പാക്കരന്മാർ ചാകുന്നവിധം

അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീൽ തൊട്ടു.... അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീടെ മുന്നിക്കേറി നിന്നു... അപ്പൂപ്പാ പാക്കരൻ എന്റെ വണ്ടീടെ ടയർ ഊരാൻ നോക്കി.. അപ്പൂപ്പാ പാക്കരൻ എന്റെ ബുക്കെടുത്തു മറിച്ചു നോക്കി.. അപ്പൂപ്പാ പാക്കരൻ എനിക്കു മാങ്ങ പറിച്ചു തന്നില്ലാ... അപ്പൂപ്പാ പാക്കരൻ എനിക്കു കുയിലിനെ പിടിച്ചു തന്നില്ലാ.. അപ്പൂപ്പാ പാക്കരൻ പറിച്ച ചക്കപ്പഴത്തിനു മധുരമില്ലാ.. അപ്പൂപ്പാ പാക്കരനെ അടിച്ചിട്ട് അവൻ കരയുന്നില്ലാ... അപ്പൂപ്പാ പാക്കരനെ നമുക്കു കൊന്നാലോ..അവൻ ചാവൂലാ ഉറപ്പാ... ഉണ്ണി കരയണ്ടാ..അവനെ നമുക്ക് കൊല്ലാതെ കൊല്ലാം.... പുലയാടി മോനേ..പാക്കരാ ഇവ്ടെ വാടാ.....

സൗമ്യമായ മടക്കയാത്ര

ഒടുവിൽ ആ ദിവസം വന്നുചേർന്നു..... എന്റെ സീമന്തരേഖയില്പ്പടർന്ന ചുടുരകതം നുണഞ്ഞ നായ്ക്കളുടെ ചാവുദിനം.... എന്റെ രകതപ്പിറപ്പുകൾ നെഞ്ചു നീറി കാത്തു കാത്തിരുന്ന സുദിനം ഗർഭസുഷുപ്തിയും അമ്മപ്പാലിൻ മധുരവും മറന്ന് മാറിലും മുലയിലും കാമം മണത്ത , ഇല്ലാത്ത കൈയ്യിലും കാലിലും തലയിലും , മദം പൊട്ടിയൊഴുക്കിയൊലിപ്പിച്ച ആണിന്റെ ശവദാഹദിനം. ശ്വാസനിശ്വാസങ്ങളുടെ ഇടവേളയിൽ എന്റെ മാനവും ജീവനും കൊത്തിപ്പൊട്ടിച്ചൂറ്റിക്കുടിച്ചേമ്പക്കം വിട്ടട്ടഹസിച്ച കഴുകന്റെ മരണദിനം. ഇനിയെനിക്കു മടങ്ങാം നിത്യതയുലേക്ക്.... അചഛ്ഃഅനുമമ്മയ്ക്കും , പിന്നെയെന്റേട്ടനും- അണയാത്ത കനലുകൾ നെഞ്ചിൽ പകർന്ന് , ഞാൻ മടങ്ങുന്നു. നിങ്ങളില്ലാതെ ഞാൻ പോകുന്നു... എനിക്കൊപ്പം വരാൻ കഴിയാത്ത , മരിച്ചിട്ടും മരിക്കാത്ത , കൊന്നിട്ടും ചാകാത്ത , ചീഞ്ഞളിഞ്ഞു പുഴുത്തു നാറി ഗതികിട്ടാതലയുന്ന , ചർച്ചകളിൽ സംവാദങ്ങളിൽ നേർക്കുനേരിൽ ചികഞ്ഞ് ചികഞ്ഞില്ലാതാക്കിയ കുറെ പെൺജന്മങ്ങൾ. ( സൗമ്യയെ മൃഗീയമായി ബലാൽസംഗം ചെയ്തു കൊന്ന പിശാചിനെ വധശിക്ഷയ്ക്ക് വിധിച്ച ദിവസം , എന്റെ മുൻ കവിതയിൽ പറഞ്ഞപോലെ സൗമ്യക്ക് വിടനൽകി പൊട്ടിക്കരഞ്ഞു കൊണ